നീ സുന്ദരരൂപിയാണെന്നു
പറയാനല്ല ഞാൻ വന്നത്
നിന്‍റെ പുടവകൾ
ഹിമം പോലെ ശുഭ്രവും
ഉടൽ ഇടിമിന്നലിനൊത്തതാണെന്നും
പറയാനല്ല ഞാൻ വന്നത്
നിന്‍റെ കരപുടങ്ങൾ ദേവതാരു-
ശിഖരങ്ങൾ പോലെയാണെന്ന്
പറയാനല്ല ഞാൻ വന്നത്
നിന്‍റെ ചുണ്ടുകൾ തേനിനൊത്തതും
കണ്ണുകൾ പെരുമീനിനൊത്തതുമെന്ന്
പറയാനല്ല ഞാൻ വന്നത്
കരിമ്പനകളിൽ കാറ്റു വീശുംപോലെ-
യാണ് നീ കുന്നിറങ്ങുന്നതെന്ന്
പറയാനല്ല ഞാൻ വന്നത്
മണല്‍ത്തിരകളിൽ കാറ്റൂതും പോലെ-
യാണ് നിന്‍റെ ശബ്ദമെന്ന്
പറയാനല്ല ഞാൻ വന്നത്
നിന്‍റെ പാദപതനങ്ങൾ
നരകങ്ങളെ ശൂന്യമാക്കുന്നതും
സ്വർഗങ്ങളെ പിളർത്തുന്നതുമാണെന്ന്
പറയാനല്ല ഞാൻ വന്നത്
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്.
പോയ കാലത്തേക്കാളും നന്നെന്നു നാം നിനച്ചു
സൌന്ദര്യവും സൌഭാഗ്യവും കൈവന്നെന്നു നാം കൊതിച്ചു
ഭയത്തെ കടല്‍ത്തിരകൾ എടുത്തു പോയിയെന്ന് നാം കരുതി
ഭയത്തെ മലങ്കാറ്റ് പാതാളത്തിലേക്കു പറത്തിക്കളഞ്ഞുവെന്നു നാം കരുതി
ഭയത്തെ നേര് വിഴുങ്ങിക്കളഞ്ഞുവെന്നു നാം കരുതി
എന്നാൽ സംഭവിച്ചതോ
കർക്കിടക രാവിലെന്ന പോലെ നക്ഷത്രങ്ങൾ കെട്ടുപോയി
ആശകളൊക്കയും കൊഴിഞ്ഞുപോയി
കൊരുത്തതൊക്കെയും ചിതറിപ്പോയി
സൌന്ദര്യവും സൌഭാഗ്യവും
ഇടങ്കോലും മുഴങ്കോലുമായി കലഹിച്ചു നിന്നു
എന്റെ ദൈവമേ എന്റെ ദൈവമേ എന്നു
നിലവിളിച്ചവർക്കു മുന്നിൽ ഉപ്പുതൂണായി
നിന്നു പോയി ദൈവം .
കാലുവെന്ത നായുടെ ഓട്ടം
വലിഞ്ഞു മുറുകിയ മുഖം
ഉന്തിത്തെറിച്ച കണ്ണുകൾ
പേടി കുടിച്ചു വെളുപ്പിച്ച ചുണ്ടുകൾ
ഇനിയും പറയണോ വരാൻ പോകുന്ന വസന്ത-
ങ്കൊണ്ടൊരു സൌഭാഗ്യം ഞാൻ പണിയുമെന്ന് ?
ഉണ്ടാകാം ഇനിയും വറ്റാത്തൊരു പുഴ.
ഹൃദയത്തെ തുന്നിച്ചേർക്കുന്ന പുൽനാമ്പുകൾ
പുൽനാമ്പുകൾ വെള്ളം കുടിക്കുന്ന തീരവും.
Tuesday, June 29, 2010
കവിതയിലെന്തുണ്ട്? / കവിതയിലെന്തു വേണം ?
ഇടവപ്പാതി മഴയിൽ കുതിർന്ന മണ്ണ്
കൊള്ളിമീൻ പോലെ പാഞ്ഞു പോയ ദാവണിത്തുമ്പ്
തൊട്ടാൽ കൂമ്പുന്ന പൂമൊട്ട്
ഇറയത്ത് നനഞ്ഞു വിറയ്ക്കുന്ന പൂച്ചക്കുട്ടി
മദിച്ചു പുളയ്ക്കുന്ന മീൻ പാർപ്പുകൾ
നനഞ്ഞൊട്ടിയ തൊട്ടാവാടികൾ
ഇത്തിരി തോർച്ചയിൽ കൊത്തിപ്പെറുക്കുന്ന കരീലക്കിളികൾ
ഛെ, വല്ലാത്തൊരു വഴുവഴുപ്പ്.
തെരുവിലെ രക്തം
പിഴുതെടുത്ത വീട്
മാറത്തലയ്ക്കുന്ന പെണ്ണ്
വേട്ട നായ്ക്കളുടെ മുരൾച്ച
ശൂലം പിളർന്ന ഗർഭപാത്രങ്ങൾ
വെടിയൊച്ചയിലമർന്നു പോയ നിലവിളി.
തൊട്ടു പൊള്ളിക്കണം കവിത
ഇടിവെട്ടി കാതടപ്പിക്കണം കവിത
മണത്താൽ എരിച്ചിലാകണം കവിത
കൊള്ളാം, കവിതയ്ക്ക് മൊത്തത്തിലൊരു
ആനുകാലിക/ ഉത്തരാധുനിക ചന്തം.
കൊള്ളിമീൻ പോലെ പാഞ്ഞു പോയ ദാവണിത്തുമ്പ്
തൊട്ടാൽ കൂമ്പുന്ന പൂമൊട്ട്
ഇറയത്ത് നനഞ്ഞു വിറയ്ക്കുന്ന പൂച്ചക്കുട്ടി
മദിച്ചു പുളയ്ക്കുന്ന മീൻ പാർപ്പുകൾ
നനഞ്ഞൊട്ടിയ തൊട്ടാവാടികൾ
ഇത്തിരി തോർച്ചയിൽ കൊത്തിപ്പെറുക്കുന്ന കരീലക്കിളികൾ
ഛെ, വല്ലാത്തൊരു വഴുവഴുപ്പ്.
തെരുവിലെ രക്തം
പിഴുതെടുത്ത വീട്
മാറത്തലയ്ക്കുന്ന പെണ്ണ്
വേട്ട നായ്ക്കളുടെ മുരൾച്ച
ശൂലം പിളർന്ന ഗർഭപാത്രങ്ങൾ
വെടിയൊച്ചയിലമർന്നു പോയ നിലവിളി.
തൊട്ടു പൊള്ളിക്കണം കവിത
ഇടിവെട്ടി കാതടപ്പിക്കണം കവിത
മണത്താൽ എരിച്ചിലാകണം കവിത
കൊള്ളാം, കവിതയ്ക്ക് മൊത്തത്തിലൊരു
ആനുകാലിക/ ഉത്തരാധുനിക ചന്തം.
Subscribe to:
Posts (Atom)