Sunday, October 16, 2011

കവിത




നൊന്തു പേറുന്നു കവിതകളെ
രാവുകൾ ഗർഭത്തിലെന്ന പോലെ
നേർത്ത ഇരുട്ടിലെ നിഴലുകളാണ്
മറയ്ക്കുന്നില്ലിരുട്ട് മായ്ക്കുന്നതേയുള്ളു
കണ്ണു തുറന്നാൽ കാണാം
കൺ തുറക്കുന്ന താരകളെ
ത്തിയമരുന്ന കൊള്ളിമീനുകളെ
നിലാനുറുങ്ങുകൾ പൊതിയും
പുൽനാമ്പുകളെ
കറുത്ത ആകാശത്തെ
മിണ്ടാതെ നിൽക്കുന്ന വൻമരങ്ങളെ
കണ്ണടച്ചാൽ പിടിച്ചെടുക്കാം
നിഴലുകളെ
കോതി മിനുക്കാം കൊമ്പുകൾ
പിരിയൻ കോണികൾ പണിതെടുക്കാം.
നിർത്താതെ കയറാമിറങ്ങാം
തേച്ചു പിടിപ്പിക്കാം നിറങ്ങൾ
ഊതിയൂതി നിറയ്ക്കാം
ഊരിയെടുത്തുണക്കാനിടാം
വലിയ നിശാശലഭത്തിൻ ചിറകിൽ
നീലച്ചായം പൂശി പറത്താം
പുലിപ്പാൽ കറന്ന്
കടുപ്പത്തിലൊരു ചായ നുണയാം.


No comments:

Post a Comment