
നീലത്തൂവലിൽ പടർന്നൊഴുകുന്ന
ചോര നനവുമായി ആ കിളിയിന്നും
ജൊവാനയുടെ ജനാലയ്ക്കെലെത്തി
അത് ചോദിച്ചു
ആർക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്?
ആർക്കു വേണ്ടിയാണ് ഞാൻ മരിച്ചത്?
എന്റെ തൊണ്ടയിൽ നിന്നാ ഗാനം
പിഴുതെടുത്തു കളഞ്ഞതാരാണ്?
എന്റെ പാദങ്ങളിൽ നിന്നാ നടനം
മുറിച്ചു മാറ്റിയതാരാണ്?
സിസ്റ്റർ ജൊവാന എന്നുമെന്ന പോലെ
കത്തിയെടുത്തതിനെ കുത്തി മലർത്തി.
No comments:
Post a Comment